20 October 2024, Sunday
KSFE Galaxy Chits Banner 2

Related news

August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023

നാമാവശേഷമായി ഉക്രെയ്ന്റെ ചരിത്രസ്മാരകങ്ങള്‍

Janayugom Webdesk
പാരിസ്
April 2, 2022 10:55 pm

റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‍നിലെ മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടെ 53 ഓളം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നതായി യുനെസ്‍കോ. ഉക്രെയ്‍ന്‍ അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് യുനെസ്‍കോ കണക്കുകള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും സാക്ഷിമൊഴികളും ഉപയോഗിച്ചതായി യുനെസ്‍കോ അറിയിച്ചു. പള്ളികള്‍ മുതല്‍ ആധുനിക പെെതൃക കേന്ദ്രങ്ങള്‍ വരെ ആക്രമണത്തില്‍ നശിച്ചു. റഷ്യന്‍ ആക്രമണം രൂക്ഷമായ കര്‍കീവില്‍ മാത്രം ചരിത്രപ്രാധാന്യമുള്ള 12ഓളം സാംസ്കാരിക കേന്ദ്രങ്ങളാണ് തകര്‍ന്നത്. തലസ്ഥാന നഗരമായ കീവിലും ചെര്‍ണീവിലും അഞ്ച് വീതം പെെതൃക കേന്ദ്രങ്ങള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്.

29 മതപരമായ സ്ഥലങ്ങൾ, 16 ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, നാല് മ്യൂസിയങ്ങള്‍, നാല് സ്മാരകങ്ങള്‍ എന്നിവ ആക്രമണത്തില്‍ നശിച്ചതായാണ് യുനെസ്‍കോയുടെ കണക്കുകള്‍. മരിയുപോളിലേയും കേര്‍സനിലേയും കണക്കുകള്‍ പട്ടികയിലില്ല. എന്നാല്‍ സെയ്ന്റ് സോഫിയ കത്തീഡ്രൽ ഉള്‍പ്പെടെയുള്ള യുനെസ്‍കോയുടെ ലോക പെെതൃക കേന്ദ്രങ്ങള്‍ തകര്‍ന്നതായി വിവരങ്ങളില്ല. സാംസ്കാരിക പെെതൃക കേന്ദ്രങ്ങള്‍ക്കെതിരായി ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് യുനെസ്‍കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന് കത്തയച്ചിരുന്നു. സെെനിക നടപടി ആരംഭിച്ചതിനുശേഷം ഉക്രെയ്‌നിന്റെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ക്കു നേരയുള്ള 135 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉക്രെയ്‍ന്‍ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: His­tor­i­cal mon­u­ments of Ukraine after the name
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.