22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

ഹണിറോസിന്റെ മൊഴിയെടുത്തു; അശ്ലീല കമന്റിട്ടവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്

Janayugom Webdesk
കൊച്ചി
January 7, 2025 11:39 am

സൈബർ ആക്രമണം നേരിട്ട നടി ഹണി റോസിന്റെ മൊഴിയെടുത്തു പൊലീസ് . സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി മൊഴി നൽകിയത്. സൈബർ ആക്രമണത്തിൽ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. ഹണി റോസിന്റെ ഫേസ് ബുക്ക് ‚ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റിടുന്നവർക്കെതിരെ കേസെടുക്കും. ഹണിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.

നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമ്പളം സ്വദേശി ഷാജിയെന്ന ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂർവം പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി എത്തിയവർക്കെതിരെയാണ് നടി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമൂഹ മാധ്യമയിലൂടെ ആയിരുന്നു ഹണി റോസിന്റെ പ്രതികരണം. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നായിരുന്നു ഹണി റോസ് കുറിച്ചത്. ഈ വ്യക്തി ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും ഹണി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.