എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരണപ്പെട്ടതിന് പിന്നാലെ അച്ഛനും മകളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലൻറെ ഭാര്യ സീതമ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മകൻ ഉണ്ണിക്കുട്ടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് വീടിനകത്തുള്ളവരെ പുറത്തെത്തിച്ചത്. എന്നാൽ ആരാണ് തീയിട്ടതെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വീട്ടുകാർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. അതിനാൽ സത്യപാലൻ തന്നെയാകാം വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.