
തിരുവല്ല ഓതറ പഴയകാവിൽ സി എസ് ഐ ഇക്കോ സ്പിരിച്വൽ സെൻ്ററിനും ക്ഷേത്രത്തിനും ഇടയിലുള്ള കാടുപിടിച്ച പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ, ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് കുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയും അവർ പൊലീസിൽ വിവരം നൽകുകയുമായിരുന്നു.
അസ്ഥികൂടത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിൻ്റെ കമ്പി കാണുന്നുണ്ട്. തിരുവല്ല സിഐ കെ എസ് സുജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഡി എൻ എ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരിച്ച വ്യക്തിയെക്കുറിച്ച് തിരിച്ചറിയാൻ സാധിക്കൂ. കിഴക്കനോതറയിൽനിന്ന് 59 വയസ്സ് പ്രായംവരുന്ന ഒരാളെ കാണാതായതുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സി ഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.