മീനച്ചിലാറ്റിൽ നഞ്ച് കലക്കിയുള്ള അനധികൃത മത്സ്യബന്ധനം വ്യാപകം. ഇതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. 4 ദിവസമായി ആറ്റിൽ വ്യാപകമായി വിഷം കലക്കിയതിനെത്തുടർന്നു മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പടർത്തി. നഞ്ച്, തുരിശ് അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചാണു രാത്രി കാലങ്ങളിൽ മീൻപിടിത്തം നടക്കുന്നത്.
മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനു പുറമേ കുളിക്കാനിറങ്ങുന്നവരിൽ ചൊറിച്ചിൽ പോലുള്ള രോഗങ്ങളും കണ്ടുവരുന്നു. വേനൽക്കാലമായതോടെ ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യം മനസിലാക്കിയാണ് രാത്രികാലങ്ങളിലും പുലർച്ചെയും ആറിനു കുറുകെ ഉടക്ക് വലക്കെട്ടി നഞ്ച് കലക്കി മീൻപിടിത്തം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.