22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ബാലറ്റ് കാണാതായ സംഭവം: ഇനി പൊലീസ് അന്വേഷണവും

നഹാസ് എം നിസ്താർ 
പെരിന്തൽമണ്ണ
January 27, 2023 10:19 pm

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇനി പൊലീസ് അന്വേഷണവും നടക്കും. സംസ്ഥാനത്തുത്തന്നെ ആദ്യമായി നടന്ന സംഭവമായതിനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ജനപ്രാതിനിധ്യ നിയമം 134, 136 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പെട്ടി കൈമാറിയവരും. ഏറ്റുവാങ്ങിയവരുമായ ഉദ്യോഗസ്ഥർക്കെതിരെയാവും അന്വേഷണം. ഉദ്യോഗസ്ഥതലത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് സബ്ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. 

ആദ്യഘട്ടത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകുിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ് രാജീവ്, സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോയിന്റ് രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയത്.

അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമറിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറുക. ഇതിനുശേഷമാകും സംഭവത്തിൽ തുടർ നടപടികൾ ഉണ്ടാവുക. 

ട്രഷറിയിൽ നിന്ന് കാണാതായ വോട്ടുപെട്ടി പിന്നീട് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയത്. പെട്ടി തുറന്നനിലയിലായിരുന്നു. ട്രഷറിയിൽ നിന്ന് പെട്ടി മാറ്റിയപ്പോൾ പുറമെ നിന്നുള്ള ജോലിക്കാര്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് ഈ മാസം 30ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. 

Eng­lish Sum­ma­ry: Inci­dent of miss­ing bal­lot: Now police investigation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.