
മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
മുംബൈ സ്വദേശിനിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശനത്തിനിടെ ഓൺലൈൻ ടാക്സിയിൽ യാത്രചെയ്തപ്പോൾ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയിലൂടെ പങ്കുവെച്ചത്. ഊബർ കാറിൽ സഞ്ചരിക്കാൻ ടാക്സി ഡ്രൈവർമാരുടെ സംഘം അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി വീഡിയോയിൽ ആരോപിച്ചിരുന്നു. “ഇനി കേരളത്തിലേക്കേ ഇല്ല” എന്നും അവർ വ്യക്തമാക്കിയിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെ മൂന്നാർ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടിയുമായി മുന്നോട്ട് വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.