മുക്കത്ത് മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഹോട്ടൽ ഉടമ ദേവദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ കുന്നംകുളത്തുവച്ച് ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഇയാൾ പിടിയിലായത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേവദാസ് എറണകുളത്തേക്ക് പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ബസിലെ കണ്ടക്ടറെ വിളിച്ചു ദേവദാസ് തന്നെയാണോ എന്ന കാര്യം ഉറപ്പിച്ചു. പൊലീസിനെ കബളിപ്പിക്കാൻ ദേവദാസ് കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചിരുന്നു.അതേസമയം ദുരുദ്ദേശ്യത്തോടെയല്ല പെൺകുട്ടിയുടെ അടുത്തെത്തിയതെന്നും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നുംദേവദാസ് പൊലീസിനോട് പറഞ്ഞു . രണ്ടു പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.