
യമുനാ നദിയിൽ അമോണിയയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചതിനെത്തുടർന്ന് ഡൽഹിയിലെ ജലവിതരണം തടസ്സപ്പെട്ടേക്കും. ഫെബ്രുവരി 4 വരെ ജലക്ഷാമം തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ഡൽഹി ജൽ ബോർഡ് നിർദ്ദേശിച്ചു. ഐജിഐ എയർപോർട്ട്, ദ്വാരക, ഷാലിമാർ ബാഗ്, ജനക്പുരി, രജൗരി ഗാർഡൻ തുടങ്ങി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.
ഗംഗാ കനാലിൽ നിന്ന് വെള്ളം ലഭിക്കുന്ന സോണിയ വിഹാർ, ഭാഗീരഥി പ്ലാന്റുകളെ നിലവിൽ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഇതിനുപുറമെ ഹരിയാനയിൽ നിന്നുള്ള മുനക് കനാലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. വസീറാബാദിലെ ഏറ്റവും വലിയ ശുദ്ധീകരണ പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടി. ചന്ദ്രാവൽ, ഹൈദർപൂർ പ്ലാന്റുകളുടെ പ്രവർത്തനശേഷി പകുതിയിൽ താഴെയായി കുറഞ്ഞു. ബവാന, ദ്വാരക, നംഗ്ലോയി പ്ലാന്റുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.