19 December 2025, Friday

Related news

December 15, 2025
December 15, 2025
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025

സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്; ഗാന്ധിജിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ 

Janayugom Webdesk
ചെന്നൈ
January 23, 2024 9:21 pm
മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി ആര്‍ എൻ രവി നടത്തിയ പരാമർശം വിവാദത്തിൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരം ഒന്നുമല്ലാതായിപ്പോയി. നേതാജി സുഭാഷ് ചന്ദ്രബോസാണ് ശക്തമായ സൈനിക ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും അണ്ണാ സർവ്വകലാശാലയിൽ നടന്ന പരിപാടിയില്‍ ആര്‍ എന്‍ രവി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തിൽ കാര്യമായ ഒന്നുമുണ്ടായില്ല. മുഹമ്മദലി ജിന്നയാണ് രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇതിനിടെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. സംഘപരിവാര്‍ നിലപാടുകളുടെ പേരില്‍ തമിഴ്‌നാട് ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ നിരന്തരം പോര് തുടരുന്നതിനിടെയാണ് ആര്‍ എന്‍ രവി പുതിയ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിജിക്കെതിരായ ആര്‍എന്‍ രവിയുടെ നിലപാടിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ ദളിത് സംഘടനകള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി.

Eng­lish Sum­ma­ry: India wouldn’t be free with­out Bose, Gandhi’s free­dom move­ment became a ‘non-event’: Tamil Nadu Governor

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.