
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും ബിലിമോക്കും ഇടയിലായിരിക്കും ആദ്യ സർവിസ്.
ആദ്യ ഘട്ടത്തിലെ സൂറത്ത്-ബിലിമോറ സർവിസിനു പിന്നാലെ വാപി-സൂറത്ത് സെക്ഷനും വാപി-അഹമ്മദാബാദ് പാതയും പ്രവർത്തനസജ്ജമാകും. തുടർന്ന് താനെ മുതൽ അഹമ്മദാബാദ് വരെയും, അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള പാതയും യാഥാർഥ്യമാക്കും.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്ക് 508 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ജാപ്പനീസ് ‘ഷിൻകാൻസെൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. ഇതോടെ മുംബൈ-അഹമ്മദാബാദ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.
ഗുജറാത്ത്, ദാദ്ര‑നഗർ ഹവേലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ അഹമ്മദാബാദ്, വഡോദര, ഭറൂച്ച്, സൂറത്ത്, വാപി, താനെ, മുംബൈ എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം സ്റ്റേഷനുകളുണ്ടാകും.
പദ്ധതിയുടെ 85 ശതമാനത്തിലധികം പാതയും തൂണുകളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ നിർമാണം 326 കിലോമീറ്ററിലധികം പൂർത്തിയായി. നദികൾക്ക് കുറുകെയുള്ള 25 പാലങ്ങളിൽ 17 എണ്ണവും പൂർത്തിയായിക്കഴിഞ്ഞു. സൂറത്ത്-ബിലിമോറ പാതയിലെ ട്രാക്ക് നിർമാണം ഉൾപ്പെടെയുള്ള സിവിൽ ജോലികൾ അവസാന ഘട്ടത്തിലാണ്.
ഭൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.