
ജപ്പാനിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ജനുവരി മാസത്തിലെ കണക്കുകൾ പ്രകാരം കോർ കൺസ്യൂമർ പണപ്പെരുപ്പം 2 ശതമാനമായാണ് കുറഞ്ഞത്. ഡിസംബറിൽ ഇത് 2.4 ശതമാനമായിരുന്നു. ഇന്ധന സബ്സിഡികളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷ്യവിലയിൽ വന്ന മാറ്റവുമാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണമായത്. വിലക്കയറ്റത്തിന്റെ തോത് കുറയുന്നത് വരും മാസങ്ങളിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനത്തെ സങ്കീർണ്ണമാക്കിയേക്കും.
നിലവിൽ 0.75 ശതമാനമാണ് ജപ്പാനിലെ പലിശ നിരക്ക്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ, മാർച്ചിലോ ഏപ്രിലിലോ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് ചില സാമ്പത്തിക നിരീക്ഷകർ കരുതുന്നു. എന്നാൽ വേതന വർധനവ് നിലനിൽക്കുന്നതിനാൽ ജൂൺ മാസത്തോടെ നിരക്ക് 1 ശതമാനമായി ഉയർത്തിയേക്കുമെന്ന് ഭൂരിഭാഗം വിദഗ്ധരും പ്രവചിക്കുന്നുണ്ട്. അതേസമയം, ഇന്ധനത്തിന്റെയും പച്ചക്കറികളുടെയും വില ഒഴിവാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമായി തുടരുന്നത് സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴും വിലക്കയറ്റ സമ്മർദ്ദം നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.