
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം തുടരുന്നതിനിടെ ഇറാനിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം 48 മണിക്കൂർ പിന്നിട്ടു. ആഗോള ഇന്റർനെറ്റ് നിരീക്ഷകരായ നെറ്റ്‌ബ്ലോക്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യം പൂർണ്ണമായും ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
യുദ്ധസമയത്ത് വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ ഭരണകൂടം സ്വീകരിക്കുന്ന പതിവ് തന്ത്രമാണിതെന്ന് നെറ്റ്‌ബ്ലോക്‌സ് ആരോപിച്ചു. കഴിഞ്ഞ ജനുവരിയിൽ ആഴ്ചകളോളം നീണ്ടുനിന്ന സമാനമായ ഇന്റർനെറ്റ് നിരോധനത്തിനിടെ രാജ്യത്ത് കനത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായും അവർ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതും സ്‌കൂളുകൾക്ക് നേരെയുള്ള മിസൈൽ വർഷവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.