
അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയിക്ക് വിട നൽകുന്നതിനായുള്ള ഔദ്യോഗിക ചടങ്ങുകൾ ബുധനാഴ്ച രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 12 മണി) ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ മൈതാനത്ത് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപ ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കാരം നടക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഖമേനേയി അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ മൻസൂറെ ഖൊജസ്‌തേ ബഗർസാദെ, മരുമകൾ സഹ്‌റ ആദൽ, ഒരു ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഇറാൻ ഭരിച്ച നേതാവിന്റെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ ദേശീയ ദുഃഖാചരണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.