
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ വ്യാഴാഴ്ച മുതൽ പുനഃരാരംഭിച്ചു. പ്രാദേശിക സ്ഥിതിയും പ്രതികൂല സാഹചര്യങ്ങളും നിരീക്ഷിച്ച ശേഷം സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തി വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
മാർച്ച് 12 മുതലാണ് സംഘർഷങ്ങളെ തുടർന്ന് ഇന്ത്യ റിയാദ് വ്യോമപാത വഴി വിമാന സർവീസുകൾ നിർത്തി വച്ചത്. സൗദി അറേബ്യയിലേക്ക് ജോലിക്കും മറ്റുമായി പോകുന്ന യാത്രക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കി. നിയന്ത്രണങ്ങൾ എടുത്ത് മാറ്റാനുള്ള തീരുമാനം യാത്രക്കാർക്ക് ആശ്വാസമാകും.
ആദ്യ ദിവസം മുംബൈയിൽ നിന്നാണ് റിയാദിലേക്ക് സർവീസ് നടത്തുക. എയർ ഇന്ത്യ, ഇൻഡിഗോ കമ്പനികളാണ് സർവീസ് നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് റിയാദിലേക്കും സർവീസ് ആരംഭിക്കുന്നുണ്ട്. സുഗമമായ യാത്രാ ഉറപ്പ് വരുത്തുന്നതിനുള്ള ഏകോപന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. കമ്പനികൾ അമിത ടിക്കറ്റ് നിരക്ക് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുമെന്നും അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.