
ഗാസയില്‍ ഇസ്രയേല്‍ നടത്തിയആക്രമണത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 23 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. യുഎസിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലും പലസ്തീനും ‚വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു.ഇതിനുശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഗാസ സിറ്റിയുടെ സമീപപ്രദേശങ്ങളിലുണ്ടായ ഷെൽ ആക്രമണത്തിലാണ് 14 പേർ കൊല്ലപ്പെട്ടത്.
കുറച്ചു ദിവസമായി ഗാസയിൽ വൻ തോതിൽ ഇസ്രയേൽ പട്ടാളത്തിന്റെ സാന്നിധ്യമുണ്ട്. ഗാസയിലെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുകയാണ്. ഡ്രോണുകളുടെ സാന്നിധ്യവും വർധിച്ചു. രോഗികളായ പലസ്‌തീൻകാർക്ക് റാഫ അതിർത്തി കടക്കാൻ അനുമതി നിഷേധിക്കുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാധാന കരാർ നിലവിൽ വന്ന ശേഷം 520 പലസ്‌തീൻകാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.