1 February 2026, Sunday

Related news

February 1, 2026
February 1, 2026
January 31, 2026
January 30, 2026
January 28, 2026
January 24, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 32 പേർ മരിച്ചു

Janayugom Webdesk
ഗാസ സിറ്റി
February 1, 2026 1:31 pm

ഗാസയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ പലായനം ചെയ്തവർ താമസിച്ചിരുന്ന ടെന്റുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ ആയുധപ്പുരകളും വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡർമാരെയുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അറിയിച്ചു.

എന്നാൽ ഈ ആക്രമണം വംശഹത്യയുടെ തുടർച്ചയാണെന്നും ഉടൻ ഇടപെടണമെന്നും ഹമാസ് അമേരിക്കയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം മാത്രം 509 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിനിടെ, ഈ ആഴ്ച ഇസ്രായേൽ ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന് ഈജിപ്തുമായുള്ള അതിർത്തിയായ റഫ ക്രോസിംഗ് ഞായറാഴ്ച വീണ്ടും തുറക്കാനിരിക്കെയാണ് ഈ പുതിയ സംഘർഷം. ഖത്തറും ഈജിപ്തും ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ എഴുപതിനായിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.