
ഇറാനുമായുള്ള യുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിപ്പുമായി ഇസ്രയേല്‍ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ ആഴ്ചയില്‍ മൂന്നു ബില്യണ്‍ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ കണക്ക്. ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും , വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്കൂളുകളും കോളേജുകളും അടച്ചിട്ടത് തൊഴിൽ മേഖലയെ പരോക്ഷമായി ബാധിച്ചു. അവശ്യ സേവനങ്ങളൊഴികെ മിക്കവാറും തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഉത്പാദനം തടസ്സപ്പെടുത്തി. സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗം ആളുകളെ സൈനിക സേവനത്തിനായി നിയോഗിച്ചത് തൊഴിൽ വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.