
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടിക്കൊപ്പമുണ്ടായിരുന്ന 3 പേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരാണ് അറസ്റ്റിലായത്.
ആലുവ സ്വദേശി അലിയാർ ഷാ സലീമിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ നടിയുമുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവാവിനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതി. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. അതേസമയം അറസ്റ്റിലായ സോന മോളുടെ പരാതിയിൽ എതിർസംഘത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.