
യുകെ സൈന്യത്തെ വിദേശ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ അനുമതി തേടണമെന്ന ബില്ലുമായി ഇസ് ലീംഗ്ടണ് നോര്‍ത്തിലെ പാര്‍ലമെന്റ് അംഗവും യുവര്‍ പാര്‍ട്ടി നേതാവുമായി ജെറമി കോര്ബിന്.ബ്രിട്ടീഷ് സൈന്യത്തെയോ സൈനിക ഉപകരണങ്ങളെയോ വിന്യസിക്കുന്നതിന് മുമ്പ് പാർലമെന്റ് അംഗങ്ങളുടെ അനുമതി തേടണമെന്നും വിദേശ സൈന്യങ്ങൾക്ക് യുകെ സൈനിക താവളങ്ങൾ ഉപയോഗിക്കണമെങ്കിൽ നിർമാതാക്കളുടെ അനുമതി വേണമെന്നും ബില്ലിൽ പറയുന്നു.
സ്പെയിനിന്റെ പാത പിന്തുടർന്ന് യുകെ പ്രധാന മന്ത്രിയും ഈ നിയമവിരുദ്ധ യുദ്ധത്തിൽ ഒരു തരത്തിലും പങ്കാളികളാവില്ല എന്ന് പ്രഖ്യാപിക്കണമെന്ന് ജെറമി കോർബിൻ എക്സിൽ പറഞ്ഞു.യുകെ പാർലമെന്റിലെ വിശാല ഇടത് സഖ്യത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ ബില്ല്. ഗ്രീൻ പാർട്ടി എം.പിമാരായ എല്ലി ചൗൺസ്, ഹന്ന സ്പെൻസർ എന്നിവരും സ്വതന്ത്ര എംപിമാരുടെ സഖ്യവും ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ വിമതരും ഈ സഖ്യത്തിലുണ്ട്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഇൻ്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ യൂഗോവ് ബ്രിട്ടനിൽ നടത്തിയ സർവ്വേ പ്രകാരം രാജ്യത്തെ 49 ശതമാനം പേരും അമേരിക്കയുടെ ഇറാൻ ആക്രമണത്തെ എതിർക്കുന്നവർണ്, 28 ശതമാനം പേർ മാത്രമാണ് ആക്രമണത്തെ അനുകൂലിച്ചത്.യുകെ പ്രസിഡന്റ് കെയ്ർ സ്റ്റാർമെർ വ്യക്തമായ നിയമാടിത്തറ ഇല്ലാതെ ആക്രമണത്തിൽ പങ്കുചേരില്ലെന്ന് വിശദമാക്കിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.