7 February 2026, Saturday

Related news

February 6, 2026
February 6, 2026
February 4, 2026
February 2, 2026
January 16, 2026
January 16, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026

ഇല്ലിനോയിസ് പ്രൈമറി ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാൻ ജഡ്ജിയുടെ ഉത്തരവ്

പി പി ചെറിയാൻ
ചിക്കാഗോ
February 29, 2024 2:34 pm

ഇല്ലിനോയിസ് പ്രൈമറി ബാലറ്റിൽ നിന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നീക്കം ചെയ്യാൻ ഒരു കുക്ക് കൗണ്ടി ജഡ്ജി ഇല്ലിനോയിസ് ബോർഡ് ഓഫ് ഇലക്ഷൻസിന് ബുധനാഴ്ച ഉത്തരവിട്ടു. ഡൊണാൾഡ് ജെ ട്രംപ് കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തിൻ്റെ പ്രാഥമിക ബാലറ്റിൽ ഹാജരാകാൻ യോഗ്യനല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 19നാണ് പ്രാഥമിക തെരഞ്ഞെടുപ്പ്.

കുക്ക് കൗണ്ടി സർക്യൂട്ട് ജഡ്ജി ട്രേസി ആർ പോർട്ടർ ബുധനാഴ്ചയാണ് വിധി പുറപ്പെടുവിപ്പിച്ചതെങ്കിലും തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഡെമോക്രാറ്റായ ജഡ്ജി വെള്ളിയാഴ്ച വരെ വിധി സ്റ്റേ ചെയ്തു. ജനുവരിയിൽ ഇല്ലിനോയിസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസിന് മുമ്പാകെ കേസ് വന്നിരുന്നു. എന്നാൽ ട്രംപിനെ ബാലറ്റിൽ നിന്ന് മാറ്റാൻ അധികാരമില്ലെന്ന് ബോർഡ് വിധിച്ചു. പിന്നീട് ട്രംപിനെ നീക്കം ചെയ്യാനുള്ള ശ്രമം തുടരാൻ ഒരു ജഡ്ജി ഹർജിക്കാർക്ക് പച്ചക്കൊടി കാണിച്ചു.

2021 ജനുവരി 6ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ പങ്ക് കാരണം മുൻ പ്രസിഡൻ്റ് ട്രംപിനെ അയോഗ്യനാക്കുന്നത് പരിഗണിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ഒന്നാണ് ഇല്ലിനോയിസ് ഭരണഘടനയെ പിന്തുണയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഉദ്യോഗസ്ഥർ കലാപത്തിൽ ഏർപ്പെട്ടാൽ സർക്കാരിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്.

14-ാം ഭേദഗതിയുടെ 3-ാം വകുപ്പ് — അയോഗ്യതാ വ്യവസ്ഥയുടെ കലാപം ക്ലോസ് എന്നും അറിയപ്പെടുന്നു. ഡിസംബർ വരെ ഒരു പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ രാജ്യത്തിൻ്റെ ചരിത്രത്തിൽ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ട്രംപിന്റെ പ്രചാരണ വക്താവ് സ്റ്റീവൻ ച്യൂങ് പെട്ടെന്ന് പ്രതികരിച്ചു, “ഇത് ഭരണഘടനാ വിരുദ്ധമായ വിധിയാണ്, ഞങ്ങൾ വേഗത്തിൽ അപ്പീൽ നൽകും.”

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.