6 December 2025, Saturday

Related news

November 7, 2025
November 6, 2025
November 1, 2025
September 26, 2025
September 8, 2025
June 17, 2025

കമൽഹാസൻ കെട്ടിപ്പിടിക്കുന്ന അസിസ്റ്റന്റ് പയ്യനെ കണ്ട് യൂണിറ്റ് മുഴുവൻ അന്തംവിട്ടു, അയാളുടെ പേര് പ്രണവ് മോഹൻലാൽ

Janayugom Webdesk
September 26, 2025 6:06 pm

സൂപ്പർതാരം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിന്റെ വിനയത്തെയും ലാളിത്യത്തെയും കുറിച്ച് തമിഴ് മാധ്യമലോകത്ത് നിന്നുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ആയ ‘പാപനാശം’ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റമാണ് ഒരു തമിഴ് മാധ്യമപ്രവർത്തകൻ അനുസ്മരിച്ചത്. ‘പാപനാശം’ സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പ്രണവ്, താനൊരു സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.

ആരാലും ശ്രദ്ധിക്കപ്പെടാതെ, എല്ലാ ജോലികളും ചെയ്ത് സെറ്റിൽ ഓടി നടക്കുന്ന ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറായി മാത്രമാണ് യൂണിറ്റിലെ പലരും പ്രണവിനെ കണ്ടിരുന്നത്. പ്രണവ് ആരാണെന്നുള്ള രഹസ്യം പുറത്തുവന്നത് സെറ്റിലുണ്ടായ ഒരു അപ്രതീക്ഷിത നിമിഷത്തിലാണ്. ചിത്രീകരണത്തിനിടെ നടൻ കമൽഹാസൻ ആ ചെറുപ്പക്കാരനെ അടുത്തു വിളിക്കുകയും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു.

‘ഒരു അസിസ്റ്റന്റ് ഡയറക്ടറെ കമൽഹാസൻ ഇത്ര സ്നേഹത്തോടെ ചേർത്തണയ്ക്കുന്നത് എന്തിനാണ്’ എന്ന് സെറ്റിലുണ്ടായിരുന്ന പലരും അമ്പരന്നു പരസ്പരം ചോദിച്ചതായി മാധ്യമപ്രവർത്തകൻ പറയുന്നു. പിന്നീട് ആരോ ഒരാൾ ആ യുവാവ് സാക്ഷാൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിയതോടെയാണ് സെറ്റിൽ വലിയ അമ്പരപ്പ് പരന്നത്. തന്റെ കുടുംബ പശ്ചാത്തലത്തിന്റെ പ്രിവിലജുകളൊന്നും ഉപയോഗിക്കാതെ, സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാനും ലളിതമായി ജീവിക്കാനും പ്രണവ് താല്പര്യം കാണിക്കുകയായിരുന്നു എന്ന് മാധ്യമപ്രവർത്തകൻ ഓർത്തെടുത്തു.

 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.