19 February 2026, Thursday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

കമല്‍നാഥും ബിജെപിയിലേക്ക്, ഡല്‍ഹിയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2024 11:19 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം ഡല്‍ഹിയിലെത്തി. കാലുമാറ്റ വാര്‍ത്ത പ്രചരിക്കുന്നതിനിടെ മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമില്‍ നിന്ന് കോണ്‍ഗ്രസ് ബന്ധം ഒഴിവാക്കി. 

ഗാന്ധി കടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കമല്‍നാഥ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. കമല്‍നാഥ് പക്ഷക്കാരായ 12 എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പാര്‍ട്ടി വിടുന്ന പക്ഷം അത് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് കമല്‍നാഥ് പ്രതികരിച്ചത്. ഏതാനും ദിവസം മുമ്പാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇതിനിടെ കമല്‍നാഥിന്റെ ബിജെപി പ്രവേശനം നിഷേധിച്ച് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി തേജിന്ദര്‍ ബാഗയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിതു പട്‌വാരിയും രംഗത്ത് വന്നു. കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് ഇരുവരും എക്സില്‍ അഭിപ്രായപ്പെട്ടത്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ കമല്‍നാഥ് നീരസം പ്രകടിപ്പിച്ചിരുന്നു. കമല്‍നാഥിന്റെ മകന്റെ സമൂഹമാധ്യമ പ്ലാറ്റ് ഫോമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പടിയിറക്കം സൂചിപ്പിക്കുന്നത് കമല്‍നാഥും മകനും അനുയായികളും പാര്‍ട്ടി വിടുമെന്നാണ്.

Eng­lish Summary:Kamal Nath also joined the BJP and came to Delhi
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.