
മുഖ്യമന്ത്രി കസേരക്ക് വേണ്ടി തര്‍ക്കം തീരാതെ കര്‍ണാടക കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെ സിദ്ധരാമയ്യ പക്ഷം വിട്ടുവീഴ്ചക്ക് ഇല്ലെന്നാണ് സൂചന. ഡികെ പക്ഷവും പരസ്യ പ്രസ്താവനകളുമായി സമ്മർദം ശക്തമാക്കുകയാണ്. മുര്യമന്ത്രി പദം തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഡി കെ ശിവകുമാര്‍ വീണ്ടും ഹൈക്കമാൻഡിനെ ഓര്‍മ്മിപ്പിക്കുകയാണ്.
അതേസമയം ശിവകുമാര്‍ തന്നെ പിൻതുണക്കുന്ന എംഎല്‍എമാരോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ തന്റെ ഡല്‍ഹി സന്ദര്‍ശനവും പ്രിയങ്ക ഗാന്ധിയുമായിയുള്ള കൂടികാഴ്ചയും കര്‍ണാടകയിലെ രാഷ്ട്രീയ ചര്‍ച്ചകളല്ലെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.