
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിഐപികള്‍ക്കായി ഹെലികോപ്ടറുകളും സ്വകാര്യ ജെറ്റുകളും വാങ്ങാന്‍ നീക്കവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്ടറും 13 സീറ്റുള്ള ജെറ്റുമാണ് വാങ്ങാനൊരുങ്ങുന്നത്.
കോടികള്‍ ചെലവഴിച്ചുള്ള നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത് .ജീവനക്കാരുടെ ശമ്പളം വൈകുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ പുതിയ പദ്ധതികള്‍ക്കോ പണമില്ലാത്ത അവസ്ഥയിലാണ് ധൂർത്ത് –പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വളരെക്കാലമായുള്ള ആവശ്യമാണിതെന്ന് തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ നോഡൽ ഏജൻസിയാക്കുമെന്നും ഉടൻ ടെൻഡര്‍ വിളിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.വിഐപികളുടെ വിമാനയാത്രാ ചെലവിനായി 2023–24ല്‍ 13.38 കോടിയും 2024–25 21.20 കോടിയുമാണ് കര്‍ണാടക സര്‍ക്കാര്‍ ചെലവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.