
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കാന് തമിഴക വെടി കഴകം (ടിവികെ ) അദ്ധ്യക്ഷന്‍ വിജയ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകൂം .ദുരന്തത്തിന് പിന്നിലുണ്ടായ സുരക്ഷാ വിഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.
ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജയ്യുടെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.രാവിലെ 11ന് അന്വേഷണ സംഘത്തിന് മുന്നിലെത്താനാണ് നിർദേശം. കരൂർ അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്.കഴിഞ്ഞ സെപ്റ്റംബർ 27‑ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.