പെയ്തൊഴിഞ്ഞ
പരിഭവപ്പെരുമഴ
പെയ്ത്തിനൊടുവിലാണ്
അവളുടെ നനുത്ത
ചുണ്ടുകൾക്ക് മീതെ
പ്രണയ കവിതയിലെ
ആദ്യ വരിഅവൻ കോറിയിട്ടത്
ആർദ്രമായ
അവളുടെ മിഴിത്തുമ്പിലാണ്
രണ്ടാമത്തെ വരി
എഴുതി ചേർത്തത്
കദനങ്ങൾ കനൽ പൊള്ളിച്ചിരുന്ന
ഹൃദയത്തിലേയ്ക്ക്
പ്രണയം തുളുമ്പുന്ന
മൂന്നാമത്തെ വരിയും
മിനുമിനുത്ത
ഉടലിന്റെ
നേർത്ത ചൂടിൽ
അവസാന വരിയും
എഴുതി ചേർത്ത്
മഷിവറ്റിയ തൂലിക
ദൂരേക്ക് എറിഞ്ഞവൻ
തിരികെ നടന്നു
അടുത്ത കവിത കുറിയ്ക്കുവാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.