
കേരളത്തിൽ വൈദ്യുതി ഉത്പാദനത്തിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് ചർച്ച സജീവമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. തോറിയം നിലയങ്ങൾ കേരളത്തിൽ വരുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പരിശോധിക്കണം. 200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരും തലമുറയ്ക്കായുള്ള പദ്ധതിയാണിത്. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ജനാഭിപ്രായം തേടും. ഉടൻ തന്നെ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ നിലയമല്ല, കേരളത്തിൽ കേരളത്തിൽ തോറിയം നിലയങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും ഹൈഡൽ പദ്ധതിക്കൊപ്പം ഇത്തരം സാധ്യതകൾ പരിശോധക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.