22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയായ അനുപമയ്ക്ക് യൂട്യൂബില്‍ അഞ്ച് ലക്ഷം സബ്‌ക്രൈബേര്‍സ്

Janayugom Webdesk
December 2, 2023 11:27 am

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ കൂടുതല്‍ മൊഴി പുറത്ത്. മോചദദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനേയും അമ്മയേയും വിളിക്കാന്‍ പാരിപ്പള്ളിയിലെ കടയിലെത്തിയത് പത്മകുമാറും ഭാര്യയുമാണെന്നും ആ സമയത്ത് മൂന്നാം പ്രതിയും മകളുമായ അനുപമ കാറിലുണ്ടായിരുന്നുവെന്നും പത്മകുമാറും മൊഴി നല്‍കി.

അതേസമയം കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞു. വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയില്‍ ഓട്ടോയില്‍ ഗിരിജയുടെ കടയില്‍ എത്തി. 

ഈ സമയം കുട്ടിക്കൊപ്പം മകള്‍ അനുപമ കാറിലുണ്ടായിരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ വിളിച്ചത് അനിതയാണ്. മകള്‍ അനുപമ യൂ ട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായിട്ടുള്ള ആളായിരുന്നു അനുപമ. യൂട്യൂബില്‍ 5ലക്ഷം സബ്സ്ക്രൈബ് അനുപമയ്ക്കുണ്ടായിരുന്നു. പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. 

Eng­lish Summary:Kidnapping inci­dent; Anu­pa­ma has five lakh sub­scribers on YouTube
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.