
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ 61 പേരുടെ ജീവനെടുത്ത മേഘവിസ്ഫോടനത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിൻറെ ഏഴാം ദിവസും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ജമ്മു കശ്മീർ പൊലീസ്, സിഐഎസ്എഫ്, ഇന്ത്യൻ ആർമി എന്നിവർ ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
ഇനിയും കാണാതായവരെ ജീവനോടെ കണ്ടെത്തുക എന്നത് അസാധ്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി ബന്ധുക്കൾക്ക് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്റ്റ് 14നായിരുന്നു ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.