
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫറോക്ക് പൊലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. 500ന്റെ 57 കള്ളനോട്ടുകളും പ്രിന്ററും ഭാഗികമായി അച്ചടിച്ച 30 എഫോര്‍ പേപ്പർ ഷീറ്റുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിരുദ വിദ്യാർഥികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര വൈദ്യരങ്ങാടി മേത്തിൽ തൊടി ദിജിൻ(19), കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അതുൽ കൃഷ്ണ(19), അരീക്കോട് തിരുത്തി പറമ്പിൽ അംജത്ഷാ (20), മുക്കം നെല്ലിക്കാപ്പറമ്പിൽ കെ. സാരംഗ്(20), അരീക്കോട് പേരാട്ടമ്മൽ അഫ്നാൻ (19) എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ട് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ് പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.