
അന്ധ്രയിലെ കൂർണൂരിൽ ബസ് കത്തി അപകടമുണ്ടായപ്പോൾ ഒരാളെ പോലും രക്ഷിക്കാതെ രക്ഷപ്പെടുകയാണ് വണ്ടിയുടെ ഡ്രെെവർ ചെയ്തതെന്ന് കുർണൂൽ പൊലീസ് സൂപ്രണ്ട്. അതേ സമയം തന്നെ ഡോറുകൾ പലതും ഇറുകി ഇരിക്കുന്ന സാഹചര്യമായിരുന്നെന്നും അടിച്ചു ഇടിച്ചും തല വെച്ച് ചില്ലിൽ ഇടിച്ചുമാണ് പലരും പുറത്തെത്തിയതെന്നും രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ പറഞ്ഞു. എൻഡിറ്റിവിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഡോറുകൾ തല്ലി തകർത്ത് പുറത്തെത്തിയപ്പോൾ പലരും ബോധമില്ലാതെ റോഡിൽ കിടക്കുന്നത് രണ്ടു. അവരെ വലിച്ച് അപകട പ്രദേശത്ത് നിന്നും മാറ്റിയെന്നും യാത്രക്കാർ വ്യക്തമാക്കി. രണ്ടാമതുണ്ടായ ഡ്രെെവർ ആളുകളെ സഹായിച്ചെന്നും പൊലീസ് കൂർണൂൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അപകടം വരുത്തിയ വ്യക്തി ഓടിരക്ഷപ്പെട്ടപ്പോഴായിരുന്നു രണ്ടാമത്തെ ഡ്രെെവുടെ സഹായം. വണ്ടി ഓടിച്ചയാളെ പിന്നീട് അറസ്റ്റ്ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.