
കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് മുന്നേറ്റം. പ്രധാനമന്ത്രി ഫിലിപ്പ് പിയറിക്ക് അധികാരം നിലനിര്‍ത്താനാകുമെന്നാണ് പ്രാരംഭ ഘട്ട ഫലങ്ങള്‍ നല്‍കുന്ന സൂചന. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നിർണ്ണയിക്കുന്ന പതിനേഴ് മണ്ഡലങ്ങളിൽ പന്ത്രണ്ടിൽ ലേബർ പാർട്ടി മുന്നിലാണെന്നാണ് റിപ്പോര്‍ട്ട്. അലൻ ചാസ്റ്റനെറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ യുണൈറ്റഡ് വർക്കേഴ്സ് പാർട്ടി (യുഡബ്ല്യുപി) രണ്ട് മണ്ഡലങ്ങളിൽ മുന്നിലാണ്.
നിർണായക ജില്ലയായ ഗ്രോസ് ഐലറ്റിൽ, 55.6 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ എസ്എൽപി സ്ഥാനാർത്ഥി കെൻസൺ കാസിമിറിന് യുഡബ്ല്യുപിയുടെ മാർസെല ജോൺസണെ അപേക്ഷിച്ച് 68.2% വോട്ടുകൾ ലഭിച്ചു. പ്രധാനമന്ത്രി ഫിലിപ്പ് പിയറിയുടെ മണ്ഡലമായ കാസ്ട്രീസ് ഈസ്റ്റിലും, ഇതുവരെ എണ്ണിയ വോട്ടുകളുടെ 77.6 ശതമാനവും എസ്എല്‍പിക്ക് അനുകൂലമാണ്. മറ്റൊരു പ്രധാന മണ്ഡലമായ കാസ്ട്രീസ് സൗത്ത് ആണ്. അവിടെ 87 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ എസ്എൽപി സ്ഥാനാർത്ഥിക്ക് 67.5% വോട്ട് നേടി.
ലേബർ പാർട്ടി ചില നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയില്ല, പകരം മന്ത്രിസഭാ സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്ന സ്വതന്ത്രരെ പിന്തുണയ്ക്കുകയായിരുന്നു. പ്രാരംഭ ഫലങ്ങൾ എസ്‌എൽപിക്കും പ്രധാനമന്ത്രി ഫിലിപ്പ് പിയറിക്കും അനുകൂല പ്രതീക്ഷയാണ് നൽകുന്നത്. സ്വകാര്യ മേഖലയ്ക്ക് മുൻഗണന നൽകുന്ന പ്രതിപക്ഷത്തിന് വിപരീതമായി, സാമ്പത്തിക സ്ഥിരതയുടെയും സാമൂഹിക ക്ഷേമത്തിന്റെയും നയം മുന്നോട്ടുവയ്ക്കുന്ന ഭരണകക്ഷിക്കൊപ്പമാണ് ജനങ്ങളെന്നും ഫലങ്ങള്‍ തെളിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.