
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ പരിധിയിലെ 10 പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങൾ അധികൃതർ പൂട്ടി സീൽ ചെയ്തു. തിങ്കളാഴ്ച നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ജയനഗർ, ബെംഗളൂരു സൗത്ത്, ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി മണ്ഡലങ്ങളിലായി 66 പിജികളിലാണ് അധികൃതർ പരിശോധന നടത്തിയത്. ശുദ്ധമായ കുടിവെള്ളം, അടുക്കളയിലെ ശുചിത്വം, സുരക്ഷിതമായ ശൗചാലയങ്ങൾ, ഫയർ സേഫ്റ്റി ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ, എഫ് എസ് എസ് എ ഐ സർട്ടിഫിക്കറ്റ് എന്നിവയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.
വീഴ്ചകൾ കണ്ടെത്തിയ പിജികളിൽ നിന്ന് ആകെ 22,500 രൂപ പിഴയായി ഈടാക്കി. ഏഴ് ദിവസത്തിനകം പോരായ്മകൾ പരിഹരിക്കാൻ പിജി ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും മോശമായ രീതിയിൽ അടുക്കള പ്രവർത്തിച്ചിരുന്ന 10 സ്ഥാപനങ്ങളാണ് ഉടനടി സീൽ ചെയ്തതെന്ന് കോർപ്പറേഷൻ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.