
തൃശൂർ മേയറിനെ ചൊല്ലി കോൺഗ്രസിൽ കലാപം തുടരുന്നു. ലാലി ജെയിംസിനേയും സുബി ബാബുവിനെയും തഴഞ്ഞ് ഡോ. നിജി ജസ്റ്റിനെ തൃശൂർ മേയറാക്കുവാൻ കോൺഗ്രസ് തീരുമാനിച്ചു. കിഴക്കുംപാട്ടുകരയിൽ നിന്നുമാണ് തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഡോ. നിജി ജസ്റ്റിൻ വിജയിച്ചത്.
എ പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാല്‍ ഗ്രൂപ്പാണ് നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.