
താമരശ്ശേരിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നുണ്ടായ ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടരുന്നു. മണ്ണിടിച്ചിലിൽ പാറയും മണ്ണും മരവും മറ്റും റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉച്ചയോടെ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ചുരം തുറന്നു കൊടുക്കൂ.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അപകടമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു താമരശ്ശേരിയിലെ ഒൻപതാം വളവ് വ്യൂപോയിൻറിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് പാറക്കൂട്ടങ്ങളും മണ്ണും മരവും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടത്. ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാർ മറ്റ് വഴിയിൽക്കൂടി പോകണമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.