18 February 2026, Wednesday

Related news

February 3, 2026
January 8, 2026
January 5, 2026
November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025

ബാങ്ക് ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 10:57 pm

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ തസ്തികകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് റിപ്പോര്‍ട്ട്. 12 പൊതുമേഖലാ ബാങ്കുകളിലെ 122 ഡയറക്ടര്‍ തസ്തികകളില്‍ 13 സ്ത്രീകള്‍ മാത്രമാണുള്ളത്. ഇതില്‍ മൂന്നില്‍ ഒന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ബാങ്കുകളിലും ഓഫീസര്‍ എംപ്ലോയി, വര്‍ക്ക്മെന്‍ എംപ്ലോയി ഡയറക്ടര്‍മാരില്ല. ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക് എന്നിവയുടെ ബോർഡിൽ വനിതാ ഡയറക്ടർ ഇല്ല.
കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് രണ്ട് വനിതാ ഡയറക്ടർമാരുണ്ട്. ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയ്ക്ക് ഓരോ വനിതാ ഡയറക്ടർമാരാണുള്ളത്.

ഈ ബാങ്കുകളിൽ 186 ഡയറക്ടർമാരുടെ തസ്തികകളുണ്ടെങ്കിലും 122 എണ്ണം മാത്രമേ നികത്തിയിട്ടുള്ളൂ. 64 അല്ലെങ്കിൽ 34.41 ശതമാനം ഒഴിവ് അവശേഷിക്കുന്നു. 122 ഡയറക്ടർമാരിൽ 109 പേർ പുരുഷന്മാരാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ, 11 ബോർഡുകളിൽ ചാർട്ടേഡ് അക്കൗണ്ടൻസി സ്പെഷ്യലൈസേഷനുള്ള ഒരു അനൗദ്യോഗിക ഡയറക്ടർ ഇല്ല. ബാങ്കുകളുടെ തീരുമാനങ്ങൾ, പ്രത്യേകിച്ച് വായ്പാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടൻസി സ്പെഷ്യലൈസേഷന്‍ ഡയറക്ടറാണ്. ബാങ്ക് ഓഫ് ഇന്ത്യയിലും യുകോ ബാങ്കിലും വർക്ക്‌മെൻ എംപ്ലോയി, ഓഫീസർ, നോൺ ഒഫീഷ്യൽ (3 വീതം), നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ എന്നീ വിഭാഗങ്ങളിൽ ഡയറക്ടർമാരുടെ ഒഴിവുണ്ട്. 

Eng­lish Sum­ma­ry: Less rep­re­sen­ta­tion of women in top bank positions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.