8 July 2024, Monday
KSFE Galaxy Chits

Related news

July 5, 2024
May 9, 2024
May 4, 2024
January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023
June 24, 2023
June 20, 2023

111 കറിമസാല കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2024 10:37 pm

കേരളത്തിലെയും തമിഴ്‌നാട്ടിലെയും അടക്കം 111 കറിമസാല കമ്പനികളുടെ ലൈസന്‍സ് കഴിഞ്ഞ മാസം റദ്ദാക്കിയതായി ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര അതോറിട്ടി (എഫ്എസ്എസ്എഐ) അറിയിച്ചു. ഉല്പാദനം അടിയന്തരമായി നിര്‍ത്തിവയ്ക്കാനും ഇവരോട് ആവശ്യപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. ചെറുകിട കമ്പനികളുടെ ലൈസന്‍സാണ് കൂടുതലും ഇല്ലാതാക്കിയത് എന്നതും ശ്രദ്ധേയമാണ്. 

അര്‍ബുദത്തിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന്, ജനപ്രിയ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ ഉല്പന്നങ്ങള്‍ സിംഗപ്പൂരും ഹോങ്കോങ്ങും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ഏപ്രില്‍ മുതല്‍ രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കറിമസാലകളുടെ സാമ്പിള്‍ എഫ്എസ്എസ്എഐ അധികൃതര്‍ ശേഖരിച്ചിരുന്നു. നാലായിരം സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ പകുതിയെണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി. ബാക്കി പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. 

എവറസ്റ്റ്, എംഡിഎച്ച്, ക്യാച്ച്, ബാദ്ഷാ എന്നീ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളും നിരോധിച്ചതില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പല കമ്പനികളും ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. മഞ്ഞള്‍, മുളക്, കുരുമുളക്, മല്ലി, കറുവപ്പട്ട തുടങ്ങിയ പൊടികളിലാണ് മായം കണ്ടെത്തിയത്.
അന്നജം, അറക്കപ്പൊടി, കൃത്രിമ നിറങ്ങള്‍, മറ്റ് രാസസ്തുക്കള്‍ എന്നിവ കറി മസാലകളില്‍ ചേര്‍ത്ത് നിര്‍മ്മാണ ചെലവ് കുറയ്ക്കാനും അളവ് കൂട്ടാനും ഉല്പാദകര്‍ ശ്രമിച്ചു. ഇതിലൂടെ ഗുണനിലവാരത്തിലും ഭക്ഷ്യസുരക്ഷയിലും വീഴ്ചവരുത്തിയെന്നും എഫ്എസ്എസ്എഐ പറയുന്നു. മായം ചേര്‍ക്കുന്നത് സംബന്ധിച്ച പരാതി വ്യാപകമായതോടെ, ഇതിന് തടയിടാനായി അനുവദനീയമായ കീടനാശിനിയുടെ അളവ് 10 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് എഫ്എസ്എസ്എഐ അടുത്തിടെ പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Licens­es of 111 cur­ry masala com­pa­nies have been cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.