21 January 2026, Wednesday

Related news

October 28, 2025
September 2, 2025
June 12, 2025
May 17, 2025
April 17, 2025
February 23, 2025
February 8, 2025
February 6, 2025
January 27, 2025
January 27, 2025

‘മദ്യ കുംഭകോണം നടത്തിയത് ബിജെപി’: വെളിപ്പെടുത്തലുമായി സഞ്ജയ് സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2024 2:22 pm

ഡല്‍ഹി മദ്യനയക്കേസില്‍ ബിജെപിയ്ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി എഎപി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയ കുംഭകോണം നടത്തിയത് ബിജെപിയാണെന്നും അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയിൽ പാർട്ടിയുടെ മുതിർന്ന നേതൃത്വം ഉൾപ്പെട്ടിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു. മദ്യനയക്കേസില്‍ ആറു മാസമായി ജയിലിലായിരുന്നു സഞ്ജയ്.

കേജ്‌രിവാളിനെതിരെ മൊഴി നൽകാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും മൊഴി നൽകിയതിനു പ്രത്യുപകാരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റുനൽകിയെന്നും സഞ്ജയ് ആരോപിച്ചു. സെപ്റ്റംബർ 16ന് മകുന്ദ റെഡ്ഡിയെ ഇഡി ആദ്യം ചോദ്യം ചെയ്തപ്പോൾ അയാൾ സത്യം പറഞ്ഞിരുന്നു. കേജ്‌രിവാളിനെ കണ്ടോയെന്ന ഇഡിയുടെ ചോദ്യത്തിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കേജ്‌രിവാളിനെ കണ്ടെന്നാണ് അദ്ദേഹം ആദ്യം മൊഴി നൽകിയത്. പിന്നീട് മകുന്ദയുടെ മകൻ അറസ്റ്റിലായി. മകനെ അഞ്ചുമാസം ജയിലിൽ പാർപ്പിച്ചു. ഇതോടെ മകുന്ദ മൊഴിമാറ്റി പറഞ്ഞു എന്നാണ് സഞ്ജയ് ആരോപിക്കുന്നത്. അഞ്ചുമാസത്തെ ജയിൽ പീഡനത്തെ തുടർന്ന് കേജ്‌രിവാളിനെതിരെ രാഘവ് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മകുന്ദ റെഡ്ഡിയുടെ ചിത്രവും സഞ്ജയ് പങ്കുവച്ചു. 

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് എഎപിയുടെ സഞ്ജയ് സിങ്ങിന്റെ പ്രതികരണം. 

Eng­lish Sum­ma­ry: liqour scam was done by BJP’: San­jay Singh with disclosure

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.