
കുട്ടികൾക്ക് വിതരണം ചെയ്യാനായി അംഗൻവാടി കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴുക്കളുടെ ലാർവകളെയും പാറ്റകളെയും കണ്ടെത്തി. സംസ്ഥാന ഫുഡ് കമ്മിഷൻ നടത്തിയ പരിശോധനയിലാണ് ഷിംലയിലെ 10 അംഗൻവാടി കേന്ദ്രങ്ങളില്‍ പുഴുക്കളെ കണ്ടെത്തിയത്. കുപ്വി സബ്ഡിവിഷനിലെ ധാർ ചന്ദ്ന സർക്കിളിന് കീഴിലുള്ള ഗാവോൺഖർ, ധാർ‑I, ധാർ‑II, ശരദ്, ബേത്താഡി, ഡാക്ക്, ബാവത്ത്, ഓരൻ, മുഷാഡി, മജ്‌ഗോൺ മുതലായ 10 അംഗൻവാടി കേന്ദ്രങ്ങള്‍ പരിശോധന സമയത്ത് പൂട്ടിയിരിക്കുകയായിരുന്നു. ജീവനക്കാരെ വിളിച്ചുവരുത്തി കേന്ദ്രങ്ങൾ തുറന്ന് പരിശോധിച്ചപ്പോഴാണ് പോഷകാഹാര സാധനങ്ങളിൽ കീടബാധ കണ്ടെത്തിയത്.
ഈ ഗുരുതരമായ വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ, കമ്മിഷൻ ഉടൻ തന്നെ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്തിവെക്കാൻ ഉത്തരവിട്ടു. കൂടാതെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ചൗപാൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസറോട് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മാനദണ്ഡങ്ങൾ അനുസരിച്ച് ഉടനടി നടപടിയെടുക്കാൻ നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.