
കേരളത്തിന്റെ ഔദ്യോഗിക ഭരണഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള മലയാള ഭാഷാ ബില്ലിൽ(2025) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. ഇതോടെ സംസ്ഥാനത്തെ കോടതി നടപടികളും സർക്കാർ ഉത്തരവുകളും പൂർണ്ണമായും മലയാളത്തിലായിരിക്കും. ദീർഘനാളത്തെ ചർച്ചകൾക്കും സാംസ്കാരിക നായകരുടെ ആവശ്യങ്ങൾക്കും ശേഷമാണ് ഈ ചരിത്രപരമായ തീരുമാനം നടപ്പിലാകുന്നത്. പുതിയ നിയമപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാക്കിയിട്ടുണ്ട്. മലയാളത്തെ ഔദ്യോഗിക ഭരണഭാഷയാക്കുന്നതിലൂടെ ഭരണനിർവ്വഹണം സാധാരണക്കാർക്ക് കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.