22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ചാവേർ സ്ഫോടനം നടത്തുമെന്ന് ഭീഷണി; മുംബൈയിൽ ഒരാൾ പിടിയിൽ

Janayugom Webdesk
മുംബൈ
September 6, 2025 9:52 am

ഗണേശോത്സവം നടക്കുന്ന നോയിഡയിൽ ഡസൻ കണക്കിന് സ്ഫോടനങ്ങൾ നടത്തി ഒരു കോടി ആളുകളെ കൊല്ലുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ.

വ്യാഴാഴ്ച ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലേക്ക് അയച്ച സന്ദേശത്തിൽ 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആർ‌ഡി‌എക്‌സുമായി 14 പാകിസ്ഥാൻ തീവ്രവാദികൾ നഗരത്തിലേക്ക് കടന്നതായി പറയുന്നു. പത്ത് ദിവസത്തെ ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനമായ അനന്ത ചതുർദശിക്ക് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് ഈ സന്ദേശം എത്തുന്നത്.

അശ്വിനി എന്നയാളാണ് സന്ദേശം അയച്ചതെന്ന് തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് നോയിഡ പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. നോയിഡ പൊലീസ് ഒരു സംഘം രൂപീകരിക്കുകയും അശ്വിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭീഷണി സന്ദേശത്തിൽ ലഷ്കർ ഇ ജിഹാദി എന്ന സംഘടനയുടെ പേര് പരാമർശിച്ചിരുന്നതായി മുംബൈ പൊലീസ് പറഞ്ഞു. മുൻകാലങ്ങളിലും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങൾ ട്രാഫിക് പോലീസിന് ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ പരിശോധനകൾ പുരോഗമിക്കുകയാണ്. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മുംബൈ നിവാസികളോട് അഭ്യർത്ഥിക്കുന്നതായും മുംബൈ പൊലീസ് പറഞ്ഞു.

ഭീഷണി സന്ദേശത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെയും അറിയിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.

പ്രഥമദൃഷ്ട്യാ ഇത് വ്യാജമാണെന്ന് തോന്നുമെങ്കിലും, സാങ്കേതിക വിശകലനത്തിന്റെ സഹായത്തോടെ പോലീസ് സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിമജ്ജന ദിവസം റോഡുകളിൽ തിരക്ക് കൂടുതലായിരിക്കുമെന്നതിനാൽ പോലീസ് പരമാവധി മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 2,3, 4 എന്നീ ഉപവകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഗ്രഹ നിമജ്ജന വേളയിൽ ക്രമസമാധാന പാലനത്തിനായി നഗരത്തിൽ 21,000‑ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.