18 February 2026, Wednesday

Related news

February 18, 2026
December 1, 2025
August 19, 2025
July 3, 2025
June 10, 2025
October 9, 2024
September 12, 2024
September 12, 2024

ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പർവതത്തിൽ കാമുകിയെ മരിക്കാൻ ഉപേക്ഷിച്ച സംഭവം; കാമുകനെതിരെ നരഹത്യാ കേസ്: വിചാരണ നാളെ തുടങ്ങും

Janayugom Webdesk
ഇൻസ്‌ബ്രക് (ഓസ്ട്രിയ)
February 18, 2026 11:44 am

ഓസ്ട്രിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഗ്രോസ്ഗ്ലോക്കനറിൽ പർവ്വതാരോഹണത്തിനിടെ കാമുകി തണുത്ത് മരവിച്ച് മരിച്ച സംഭവത്തിൽ യുവാവിനെതിരെയുള്ള വിചാരണ വ്യാഴാഴ്ച തുടങ്ങും. 33കാരിയായ കെർസ്റ്റിൻ ജി മരിക്കാനിടയായത് കാമുകൻ തോമസ് പി-യുടെ കടുത്ത അശ്രദ്ധ മൂലമാണെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. 2025 ജനുവരി 19നായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

പർവ്വതാരോഹണത്തിൽ കൂടുതൽ പരിചയസമ്പന്നനായ തോമസാണ് യാത്ര ആസൂത്രണം ചെയ്തതെന്നും അതിനാൽ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം അയാൾക്കായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. അതിശക്തമായ കാറ്റും ‑20 ഡിഗ്രി തണുപ്പുമുള്ള സാഹചര്യത്തിൽ യാത്ര തുടർന്നത് വലിയ പിഴവാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ കാമുകിയെ കൊടുമുടിക്കടുത്ത് ഉപേക്ഷിച്ചാണ് തോമസ് സഹായം തേടി പോയത്. സ്നോബോർഡ് ബൂട്ടുകൾ പോലുള്ള അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ഉപയോഗിക്കാൻ കാമുകിയെ അനുവദിച്ചതടക്കം ഒൻപത് ഗുരുതര വീഴ്ചകൾ പ്രോസിക്യൂഷൻ നിരത്തുന്നുണ്ട്.

ഇതൊരു ദാരുണമായ അപകടം മാത്രമാണെന്നാണ് തോമസിന്റെ അഭിഭാഷകൻ വാദിക്കുന്നത്. രണ്ടുപേരും ചേർന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇതെന്നും കൊടുമുടിക്കടുത്തെത്തിയപ്പോൾ അപ്രതീക്ഷിതമായാണ് കാമുകി തളർന്നുപോയതെന്നും ഇവർ പറയുന്നു. സഹായം തേടി പോകുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കും. ഈ കേസിന്റെ വിധി പർവ്വതാരോഹണ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രയിൽ കൂടെയുള്ളവരുടെ സുരക്ഷയിൽ ഒരാൾക്ക് എത്രത്തോളം നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഈ കേസ് നിർണ്ണയിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ തോമസിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.