
യമുന എക്സ്പ്രസ് വേയിൽ നിറുത്തിയിട്ടിരുന്ന ബസിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 2.45ഓടെ സുരീർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. നോയിഡയിൽ നിന്ന് കാൺപൂരിലെ റസൂലാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ഒരാൾക്ക് മൂത്രമൊഴിക്കാൻ സൗകര്യം ഒരുക്കുന്നതിനായി ഡ്രൈവർ ബസ് റോഡരികിൽ നിറുത്തിയപ്പോഴായിരുന്നു അപകടം. ഗ്രീൻ സോണിൽ നിറുത്തുന്നതിന് പകരം എക്സ്പ്രസ് വേയിൽ തന്നെ ബസ് നിറുത്തുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന കണ്ടെയ്നർ ട്രക്ക് ബസിൻ്റെ വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഒരാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.