
സംസ്ഥാനത്തെ റെയിൽ റോഡ്ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിടുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്.ഇവയിൽതിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുന്ന പദ്ധതിയും ഉൾപ്പെടുന്നു.ദേശീയ പാതവികസനത്തിനൊപ്പം എം സി റോഡും മാറുന്നത് ഈ മേഖലയിലെ ഗതാഗത സൗകര്യത്തിൽ വൻ കുതിപ്പാവും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി5217കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻബാലഗോപാൽ പറഞ്ഞു.വീതി കൂട്ടൽ മാത്രല്ല ബൈപ്പാസുകളും പദ്ധതിയുടെ ഭാഗമായുണ്ട്.എംസി റോഡിലെ ഗതാഗതക്കുരുക്ക് ഏറിയ കിളിമാനൂർ, നിലമേൽ, ചടയമംഗലം,ആയൂർ,പന്തളം,ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവുംപദ്ധതിയുടെ ഭാഗമാണ്.കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.