
തന്റെ കൈവശമുള്ള ശബരിമലിയിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പഴക കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തിരികെ നലാകാമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ക്കാണ് തന്ത്രി കത്ത് നല്‍കിയത്. ഒക്ടോബര്‍ 11നാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.കൊടിമരം പുതുക്കിയപ്പോള്‍ പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു.
വിഷയത്തിൽ തന്ത്രിക്കെതിരെ ഒരു വിഭാഗം ഹൈന്ദവ സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നതിടെയാണ് തീരുമാനം.വാജി വാഹന വിഷയം മുൻനിർത്തി അടുത്ത മാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ചെടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
2017ല്‍ ആണ് പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കുന്നത്. പിന്നീട് ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. അത് തന്റെ കൈവശമുണ്ടെന്ന് തന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ തിരികെ എടുക്കാൻ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.