11 December 2025, Thursday

Related news

December 10, 2025
November 25, 2025
November 21, 2025
November 17, 2025
November 10, 2025
November 4, 2025
November 3, 2025
October 16, 2025
October 13, 2025
October 5, 2025

വി സി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നതായി മന്ത്രി വി ശിവന്‍കുട്ടി

രജിസ്ട്രാറിന്റെ സസ്പെന്‍ഷന്‍ ജനാധിപത്യ വിരുദ്ധം
Janayugom Webdesk
തിരുവനന്തപുരം
July 3, 2025 10:54 am

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്പെന്റ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രജിസ്ട്രാറുടെ സസ്പെൻഷനെ ജനാധിപത്യ വിരുദ്ധമായ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് ഉണ്ട്. സബ് കമ്മിറ്റിയും ഉണ്ട്. വി സി ഇതൊന്നും പരിഗണിക്കാതെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഈ നടപടി യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അസിസ്റ്റൻറ് രജിസ്ട്രാക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം മാത്രമേ വിസിക്ക് ഉള്ളൂ. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടെന്നറിഞ്ഞിട്ടും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. 

കൊടിപിടിച്ച ഒരു സഹോദരിയുടെ ചിത്രത്തെ മനിച്ചില്ലെന്നാണ് ഒരു ആരോപണം. ഭരണഘടന അതിനെ അംഗീകരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് പോലും അംഗീകരിച്ചിട്ട് ഇല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ എന്നു ചോദിച്ച മന്ത്രി ശിവൻകുട്ടി ഇത് കേരളമാണ്, ഇതൊന്നും അനുവദിച്ചു നൽകില്ലെന്നും വ്യക്തമാക്കി.പരമാവധി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് വേണ്ടിയും നേട്ടങ്ങളെ ഇകഴ്ത്തി കാട്ടുന്നതിനുള്ള നടപടിയുമാണ് ഗവർണർ ഇപ്പോൾ നടത്തുന്നത്. ഇത് ബാധിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ആണ്. ഇത് ബോധപൂർവ്വം കേരളം നേട്ടം കൈവരിക്കരുതെന്ന് കണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും മന്ത്രി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.