
കെഎസ്ആർടിസിയുടെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി പരാതി പറയാൻ വിളിച്ച ഗതാഗത മന്ത്രിക്ക് മറുപടി നൽകാതെ ജീവനക്കാർ. തിങ്കളാഴ്ച വൈകിട്ടാണ് ചീഫ് ഓഫീസിലെ കൺട്രോൾ റൂമിലേക്ക് മന്ത്രി കെ ബി ഗണേഷ്കുമാർ ഫോൺ ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും നിരുത്തരവാദപരമായി പെരുമാറിയതിനും ഓഫീസിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാരെയും സ്ഥലം മാറ്റാൻ സിഎംഡിയോട് നിർദേശിക്കുകയും ചെയ്തു.
വനിതകൾ ഉൾപ്പെടെയുള്ളവരെയാണ് മാതൃഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയത്. ഇവർ എല്ലാവരും കണ്ടക്ടർ തസ്തികയിലുള്ളവരാണ്. 9188619380 എന്ന നമ്പറിലേക്ക് പരാതി അയക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് ഷിഫ്റ്റുകളാണ് കൺട്രോൾ റൂമിലുള്ളത്. ഇതിൽ 12 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.