24 June 2024, Monday

Related news

May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023
July 13, 2023
May 13, 2023
May 11, 2023

ഉദ്യോഗസ്ഥ ദുഷ്പ്രവണത: താക്കീതായി ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
May 13, 2024 9:54 pm

സിവിൽ സർവീസിൽ വളർന്നു വരുന്ന ദുഷിച്ച ചില പ്രവണതകൾക്കെതിരെ ഒരു ചാനൽ ചർച്ചയിൽ പ്രതികരിച്ച ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും അത് വഴി സർവീസ് സംഘടനകളുടെ വായ മൂടിക്കെട്ടാനുമുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ ശക്തമായ താക്കീതായി മാറി.
തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ തന്റെ ചികിത്സയ്ക്കായി ജില്ലാ കളക്ടർ വിളിച്ചു വരുത്തുകയും മണിക്കൂറിലധികം കാത്തിരുത്തിയതുമായ സംഭവം ദൗർഭാഗ്യകരവും അധികാര ദുർവിനിയോഗവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ അഭിപ്രായം കൃത്യമായി പറഞ്ഞതിന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്തുത നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന വൈസ് ചെയർപേഴ്സൺ എം എസ് സുഗൈതകുമാരി കൊല്ലത്തും വൈസ് ചെയര്‍മാന്‍മാരായ നരേഷ് കുമാർ കുന്നിയൂർ കാസര്‍കോടും വി സി ജയപ്രകാശ് മലപ്പുറത്തും സെക്രട്ടറിമാരായ പി എസ് സന്തോഷ് കുമാർ ആലപ്പുഴയിലും എസ് സജീവ് എറണാകുളത്തും കെ മുകുന്ദന്‍ പാലക്കാട്ടും ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗങ്ങളായ എൻ കൃഷ്ണകുമാർ പത്തനംതിട്ടയിലും എസ് പി സുമോദ് കോട്ടയത്തും ഡി ബിനില്‍ ഇടുക്കിയിലും വി വി ഹാപ്പി തൃശൂരിലും ബിന്ദുരാജന്‍ കോഴിക്കോടും നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് വയനാട്ടിലും സംസ്ഥാന കമ്മിറ്റിയംഗം കെ വി രവീന്ദ്രന്‍ കണ്ണൂരിലും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: mis­con­duct: Joint Coun­cil protests as a warning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.