മോഡി ‑ട്രംപ് ഉദയകക്ഷി ചർച്ചയെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തെ പിന്തുണച്ച് പ്രവർത്തക സമിതി അംഗം കനയ്യകുമാർ. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വ്യാപാര സാധ്യതകൾ ഏറെയാണെന്നും ഒരു വിദേശ രാജ്യം അവരുടെ ഉത്പന്നങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണെന്നും കനയ്യ കുമാർ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ട് വരുന്നതിലാണ് ആശങ്ക. അവകാശവാദവും പ്രവർത്തിയും രണ്ട്. രാജ്യവും പൗരൻമാരും അപമാനിക്കപ്പെടുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് എടുക്കണം. സൗഹൃദമുള്ള രാജ്യം ഇങ്ങനെയാണോ പെരുമാറുക.ഇന്ത്യക്ക് വിമാനം വിടാമായിരുന്നു എന്നും കനയ്യ കുമാർ വിമർശിച്ചു.യുഎസിൽ നിന്ന് തിരിച്ചയക്കുന്ന കുടിയേറ്റക്കാർക്ക് മാനുഷിക പരിഗണന നൽകണം. കുടിയേറ്റക്കാരെ കൈയിൽ വിലങ്ങണിയിച്ച് അയച്ചതാണ് ട്രംപ് മോഡിക്ക് നൽകിയ സമ്മാനമെന്നും കനയ്യ കുമാർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.